About

എന്താണ് എ.എ?


അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ തങ്ങളുടെ പൊതുപ്രശ്നമായ മദ്യാസക്തി പരിഹരിക്കുകയും മറ്റുള്ളവരെ അതില്‍ നിന്ന് മോചിത രാകാന്‍ സഹായിക്കുകയും ചെയ്യുന്നവരുടെ ഒരു കൂട്ടായ്മയാണ് ആല്‍ക്കഹോളിക്സ് അനോനിമസ്.


മദ്യപാനം നിര്‍ത്തണമെന്ന ആഗ്രഹം മാത്രമാണ് എ.എ. അംഗത്വത്തിനുള്ള ഒരേയൊരു യോഗ്യത. ഫീസോ മറ്റ് ബാധ്യതകളോ ഇല്ല ഞങ്ങള്‍ ഞങ്ങളുടെ തന്നെ സംഭാവനകളിലൂടെ സ്വയംപര്യാപ്തരാണ്. എ.എ. ഏതെങ്കിലും വിഭാഗം, സമുദായം, രാഷ്ട്രീയം, സംഘടന, സ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നില്ല ഒരു വിവാദത്തിലും ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല ഏതെങ്കിലും കാരണങ്ങളെ അനുകൂലിക്കുന്നുമില്ല പ്രതികൂലിക്കുന്നുമില്ല. ഞങ്ങളുടെ പ്രാഥമികമായ ഉദ്ദേശ്യം സുബോധാവസ്ഥ നിലനിര്‍ത്തുകയും മറ്റ് മദ്യാസക്തരെ സുബോധാവസ്ഥയ്ക്കായി സഹായിക്കുകയും ചെയ്യുക എന്നതാണ്.


മദ്യാസക്തിയില്‍നിന്നും അതിന്റെ പരിണിതഫലങ്ങളില്‍നിന്നും മോചനത്തിനായി നിര്‍ദ്ദേ ശിക്കപ്പെട്ട രൂപരേഘയാണ് പന്ത്രണ്ട് പടി പ്രോഗ്രാം. എ.എ.യുടെ പന്ത്രണ്ട് പടികള്‍ ആത്മീയ സ്വഭാവമുള്ള ഒരു കൂട്ടം തത്വങ്ങളാണ്. അത് ഒരു ജീവിതരീതിയായി പരിശീലിക്കുകയാണെങ്കില്‍, മദ്യപിക്കുവാനുള്ള അഭിനിവേശത്തെ പുറന്തള്ളുവാനും, അമിതമദ്യപാനം കൊണ്ട് ദുരിതമനുഭവിക്കുന്നവരെ ആനന്ദകരവും പ്രയോജനകരവുമായ ഒരു ജീവിതം നയിക്കുന്ന തിന് പ്രാപ്തരാക്കുവാനും കഴിയുന്നു.


എ.എ.യുടെ ഗ്രൂപ്പുകള്‍, അംഗങ്ങള്‍, ആഗോള കൂട്ടായ്മകള്‍, പൊതുസമൂഹം എന്നിവ തമ്മിലുള്ള ബന്ധത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ് പന്ത്രണ്ട് പാരമ്പര്യങ്ങള്‍. സാമ്പത്തികം, പൊതുജനസമ്പര്‍ക്കനയം, സംഭാവനകള്‍, ഉദ്ദേശ്യങ്ങള്‍, അനാമധേയത്വം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പന്ത്രണ്ട് പാരമ്പര്യങ്ങള്‍ വ്യക്തത നല്‍കുന്നു.


എ.എ.യുടെ ആദ്യകാല ചരിത്രത്തിലൂടെയും അനുഭവങ്ങളിലൂടെയും ഉയര്‍ന്നുവന്ന ലോക സേവനഘടനയുടെ വ്യാഖ്യാനമാണ് പന്ത്രണ്ട് ആശയങ്ങള്‍.


ഏകദേശം 3000 ത്തില്‍പരം അംഗങ്ങളുമായി 400-ല്‍ അധികം ഗ്രൂപ്പുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ദിവസങ്ങളിലും കേരളത്തില്‍ ഉടനീളം റിക്കവറി മീറ്റിംഗുകളും നടക്കുന്നു.


എ.എ. പ്രോഗ്രാം സംബന്ധമായ എല്ലാ സാഹിത്യങ്ങളും ഇന്‍റര്‍ഗ്രൂപ്പുകളില്‍ നിന്നും ലഭ്യമാണ്.


What is AA?


Alcoholics Anonymous is a fellowship of men and women who share their experience, strength and hope with each other that they may solve their common problem and help others to recover from alcoholism.


The only requirement for membership is a desire to stop drinking. There are no dues or fees for AA membership; we are self-supporting through our own contributions. AA is not allied with any sect, denomination, politics, organization or institution; does not wish to engage in any controversy; neither endorses nor opposes any causes. Our primary purpose is to stay sober and help other alcoholics to achieve sobriety.


AA is an International Fellowship of more than 2 million recovering alcoholics throughout the world. In India, there are about 40,000 members. They meet in over 1,500 local meetings spread around the country.


AA is nonprofessional – it doesn’t have clinics, doctors, counsellors or psychologists. All members are themselves recovering from alcoholism. There is no central authority controlling how AA groups operate. It is up to the members of each group to decide what they do. However, the AA program of recovery has proved to be so successful that almost every group follows it in very similar ways.


ആല്‍ക്കഹോളിക്സ് അനോനിമസ്സിന്‍റെ 12 പടികള്‍


മദ്യത്തില്‍നിന്നും മാറിനില്‍ക്കുന്ന ഒരു മദ്യാസക്തന്, അനിയന്ത്രിതമായ മദ്യപാനംമൂലം ദുരിതമനുഭവിക്കുന്ന മറ്റൊരു മദ്യപാനിയിലേക്ക് എത്തിച്ചേരുന്നതിനും അയാളെ സഹായിക്കുന്നതിനും ഉള്ള അസാധാരണമായ പ്രാപ്തി കൈവരിക്കുന്നു എന്ന വസ്തുതയാണ് എ.എ. പ്രോഗ്രാമിന്‍റെ പ്രസക്ത വിജയമായി കാണപ്പെടുന്നത്.


ചുരുക്കത്തില്‍, മോചനം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു മദ്യാസക്തന്‍,ദുരിതപൂര്‍ണ്ണമായ തന്റെ മദ്യപാന കാലഘട്ടത്തിന്റെയും തുടര്‍ന്ന് എ.എ.യിലൂടെ സുബോധം കൈവരിച്ചതിന്റെയും അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും, നവാഗതനെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുമ്പോള്‍ എ.എ. പ്രോഗ്രാം പ്രവര്‍ത്തിക്കുന്നു.


കൂട്ടായ്മയിലെ ആദ്യകാല അംഗങ്ങള്‍ തങ്ങളുടെ മോചനത്തിനായി പ്രാവര്‍ത്തികമാക്കിയ പന്ത്രണ്ട് പടികളില്‍, വ്യക്തിഗത മോചനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട പ്രോഗ്രാമിന്റെ കാതല്‍ അടങ്ങിയിരിക്കുന്നു.


  1. മദ്യത്തിന് മുമ്പില്‍ ശക്തിഹീനരെന്ന് ഞങ്ങള്‍ സമ്മതിച്ചു ഞങ്ങളുടെ ജീവിതം അനിയന്ത്രിതമായിപ്പോയി.

  2. ഞങ്ങളുടെ സുബോധം പുനഃസ്ഥാപിക്കുവാന്‍ ഞങ്ങളേക്കാള്‍ വലിയ ഒരു ശക്തിക്ക് കഴിയുമെന്ന് വിശ്വസിക്കുവാന്‍ തുടങ്ങി.

  3. ഞങ്ങളുടെ ഇച്ഛകളും ജീവിതവും ഞങ്ങള്‍ മനസ്സിലാക്കിയ ദൈവത്തിന്റെ സംരക്ഷണത്തില്‍ വിട്ടുകൊടുക്കുവാന്‍ തീരുമാനിച്ചു.

  4. ഞങ്ങള്‍ ആത്മപരിശോധന നടത്തുകയും ഭയം കൂടാതെ ധാര്‍മ്മിക നിലവാരത്തെ വിലയിരുത്തുകയും ചെയ്തു.

  5. ഞങ്ങളുടെ തെറ്റുകളുടെ യഥാര്‍ത്ഥരൂപം ദൈവത്തോടും അവനവനോടും മറ്റൊരു വ്യക്തിയോടും ഏറ്റുപറഞ്ഞു.

  6. ഇത്തരം സ്വഭാവവൈകല്യങ്ങളെല്ലാം ദൈവം മാറ്റിത്തരുന്നതിന് പൂര്‍ണ്ണമായും തയ്യാറായി.

  7. ഞങ്ങളുടെ അപാകതകള്‍ മാറ്റുവാനായി ദൈവത്തോട് വിനയപൂര്‍വം അപേക്ഷിച്ചു.

  8. ഞങ്ങള്‍ ഉപദ്രവിച്ചിട്ടുള്ളവരുടെയെല്ലാം ഒരു പട്ടിക തയ്യാറാക്കി അവരോടെല്ലാം പരിഹാരം ചെയ്യുവാന്‍ തയ്യാറായി.

  9. നേരിട്ട് പരിഹാരം ചെയ്യുമ്പോള്‍ അവര്‍ക്കോ മറ്റുള്ളവര്‍ക്കോ ഹാനിയുണ്ടാകുന്ന സാഹചര്യങ്ങളൊഴികെ ബാക്കിയുള്ളവരോടെല്ലാം സാധ്യമാകുംവിധം പരിഹാരം ചെയ്തു.

  10. വ്യക്തിപരമായ വിലയിരുത്തല്‍ തുടരുകയും തെറ്റുചെയ്യുമ്പോഴെല്ലാം ഉടനെ സമ്മതിക്കുകയും ചെയ്തു.

  11. പ്രാര്‍ത്ഥന, ധ്യാനം എന്നിവയില്‍ക്കൂടി ഞങ്ങള്‍ മനസ്സിലാക്കിയ ദൈവവുമായി സചേതനമായ ബന്ധം മെച്ചപ്പെടുത്തുകയും, ഞങ്ങള്‍ക്കുവേണ്ടിയുള്ള ദൈവഹിതം എന്തെന്ന് അറിയുവാനും അതു നടപ്പിലാക്കുവാന്‍ വേണ്ട ശക്തി തരുവാനും മാത്രം പ്രാര്‍ത്ഥിക്കുന്നു.

  12. ഈ പടികളൂടെ ഫലമായി ഒരു ആത്മീയ ഉണര്‍വ്വ് ലഭിച്ചതിനാല്‍, ഈ സന്ദേശം മദ്യാസക്തരിലേക്ക് എത്തിക്കുവാനും, ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും ഈ തത്വങ്ങള്‍ പാലിക്കുവാനും ശ്രമിച്ചു.


നവാഗതര്‍ക്ക് ഈ പന്ത്രണ്ട് പടികള്‍ പരിശീലിക്കുന്നതിന് വിമുഖതയാണെങ്കിലോ അല്ലെങ്കില്‍ കഴിയുന്നില്ലെങ്കിലോ, ഇവ മുഴുവനായും അംഗീകരിക്കുന്നതിനോ പിന്തുടരുന്നതിനോ ആവശ്യപ്പെടുന്നില്ല.


സാധാരണഗതിയില്‍ അവരോട് ഒരു തുറന്ന മനഃസ്ഥിതി കാത്തുസൂക്ഷിക്കുവാനും,മോചനം പ്രാപിച്ചുകൊണ്ടിരിക്കുന്ന മദ്യാസക്തര്‍ അവരുടെ സുബോധം കൈവരിക്കുന്നതിനായി സ്വീകരിച്ച വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന മീറ്റിംഗുകളില്‍ പങ്കെടുക്കുവാനും, എ.എ. പ്രോഗ്രാം വിവരിക്കുന്നതും വ്യാഖ്യാനിക്കുന്നതുമായ എ.എ. സാഹിത്യങ്ങള്‍ വായിക്കുവാനും ആവശ്യപ്പെടുന്നു.


12 Steps of Alcoholics Anonymous


The relative success of the A.A. programme seems to be due to the fact that an alcoholic who no longer drinks has an exceptional faculty for “reaching” and helping an uncontrolled drinker.


In simplest form, the A.A. programme operates when a recovered alcoholic passes along the story of his or her own problem drinking, describes the sobriety he or she has found in A.A., and invites the newcomer to join the informal Fellowship.


The heart of the suggested programme of personal recovery is contained in Twelve Steps describing the experience of the earliest members of the Society:


  1. We admitted we were powerless over alcohol – that our lives had become unmanageable.

  2. Came to believe that a Power greater than ourselves could restore us to sanity.

  3. Made a decision to turn our will and our lives over to the care of God as we understood Him.

  4. Made a searching and fearless moral inventory of ourselves.

  5. Admitted to God, to ourselves and to another human being the exact nature of our wrongs.

  6. Were entirely ready to have God remove all these defects of character.

  7. Humbly asked Him to remove our shortcomings.

  8. Made a list of all persons we had harmed, and became willing to make amends to them all.

  9. Made direct amends to such people wherever possible, except when to do so would injure them or others.

  10. Continued to take personal inventory and when we were wrong promptly admitted it.

  11. Sought through prayer and meditation to improve our conscious contact with God as we understood Him, praying only for knowledge of His will for us and the power to carry that out.

  12. Having had a spiritual awakening as the result of these steps, we tried to carry this message to alcoholics and to practice these principles in all our affairs.


Newcomers are not asked to accept or follow these Twelve Steps in their entirety if they feel unwilling or unable to do so.


They will usually be asked to keep an open mind, to attend meetings at which recovered alcoholics describe their personal experiences in achieving sobriety, and to read A.A. literature describing and interpreting the A.A. programme.


ആല്‍ക്കഹോളിക്സ് അനോനിമസ്സിന്റെ 12 പാരമ്പര്യങ്ങള്‍


  1. നമ്മുടെ പൊതുനന്മയ്ക്കാണ് ആദ്യ പരിഗണന എ.എ.യുടെ ഐക്യത്തെ ആശ്രയിച്ചാണ് വ്യക്തിപരമായ മോചനം.

  2. നമ്മുടെ ഗ്രൂപ്പിന്റെ നടത്തിപ്പിന് ഒരേയൊരു പരമാധികാരിയേയുള്ളു ഗ്രൂപ്പിന്റെ മനഃസാക്ഷിയില്‍ക്കൂടി സ്വയം പ്രകടമാകുന്ന സ്നേഹനിധിയായ ദൈവം. നമ്മെ നയിക്കുന്നവര്‍ വിശ്വസ്ത സേവകരാണ് അവര്‍ ഭരിക്കുന്നില്ല.

  3. മദ്യപാനം നിര്‍ത്തണമെന്ന ആഗ്രഹം മാത്രമാണ് എ.എ.യില്‍ ചേരുവാനുള്ള ഒരേയൊരു യോഗ്യത.

  4. മറ്റ് ഗ്രൂപ്പുകളെയോ എ.എ. മുഴുവനായോ ബാധിക്കുന്ന കാര്യങ്ങളൊഴിച്ച് ഓരോ ഗ്രൂപ്പും സ്വയംഭരണത്തിലായിരിക്കണം.

  5. ഇപ്പോഴും കഷ്ടപ്പെടുന്ന മദ്യാസക്തര്‍ക്ക് എ.എ.യുടെ സന്ദേശം എത്തിച്ചുകൊടുക്കുക എന്നതായിരിക്കണം ഓരോ ഗ്രൂപ്പിന്റെയും പ്രാഥമിക ഉദ്ദേശ്യം.

  6. ഒരു എ.എ. ഗ്രൂപ്പും ഒരിക്കലും പുറമെയുള്ള സ്ഥാപനങ്ങളെയോ സംരംഭങ്ങളെയോ അംഗീകരിക്കുകയോ ധനപരമായി ഇടപെടുകയോ എ.എ.യുടെ പേര് ബന്ധപ്പെടുത്തു കയോ ചെയ്യരുത്. അല്ലെങ്കില്‍ ധനപരമോ വസ്തുപരമോ അഭിമാനപരമോ ആയുള്ള കാര്യങ്ങള്‍ നമ്മുടെ പ്രാഥമിക ഉദ്ദേശ്യത്തില്‍ നിന്നും നമ്മെ വഴി തെറ്റിക്കും.

  7. ഓരോ എ.എ. ഗ്രൂപ്പും പുറമേനിന്നുള്ള സംഭാവനകള്‍ നിരസിച്ചുകൊണ്ട് പൂര്‍ണമായും സ്വയംപര്യാപ്തമാവണം.

  8. ആല്‍ക്കഹോളിക്സ് അനോനിമസ് പ്രവര്‍ത്തനം ഒരിക്കലും ഒരു തൊഴിലാക്കരുത്. എന്നാല്‍, നമ്മുടെ സേവനകേന്ദ്രങ്ങളില്‍ പ്രത്യേക ജീവനക്കാരെ നിയമിക്കാം.

  9. എ.എ. ഒരിക്കലും സംഘടിതപ്രസ്ഥാനമാകരുത്. എങ്കിലും ആര്‍ക്കുവേണ്ടി സേവനം ചെയ്യുന്നുവോ അവരോട് നേരിട്ട് ഉത്തരവാദിത്വമുള്ള സര്‍വീസ് കമ്മിറ്റികളോ ബോര്‍ ഡുകളോ ഉണ്ടാക്കാവുന്നതാണ്.

  10. പുറമേയുള്ള വിഷയങ്ങളില്‍ ആല്‍ക്കഹോളിക്സ് അനോനിമസ്സിന് യാതൊരു അഭിപ്രായവുമില്ല. അതുകൊണ്ട് എ.എ.യുടെ പേര് പൊതുവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്.

  11. പ്രചാരണമെന്നതിലുപരി ആകര്‍ഷണമാണ് നമ്മുടെ പൊതുജന സമ്പര്‍ക്കനയത്തിന്റെ അടിസ്ഥാനം നാം എപ്പോഴും വ്യക്തിപരമായ അനാമധേയത്വം പ്രസ്സ്, റേഡിയോ, ഫിലിം എന്നീ തലങ്ങളില്‍ പാലിക്കണം.

  12. അനാമധേയത്വം നമ്മുടെ എല്ലാ പാരമ്പര്യങ്ങളുടെയും ആത്മീയ അടിത്തറയാണ്, വ്യക്തികളെക്കാള്‍ തത്വങ്ങള്‍ക്ക് മുന്‍സ്ഥാനം കൊടുക്കണമെന്ന് ഇത് എപ്പോഴും നമ്മെ ഓര്‍മ്മി പ്പിക്കുന്നു.


12 Traditions of Alcoholics Anonymous


  1. Our common welfare should come first; personal recovery depends upon A.A. unity.

  2. For our group purpose, there is but one ultimate authority — a loving God as He may express Himself in our group conscience. Our leaders are but trusted servants; they do not govern.

  3. The only requirement for A.A. membership is a desire to stop drinking.

  4. Each group should be autonomous except in matters affecting other groups or A.A. as a whole.

  5. Each group has but one primary purpose — to carry its message to the alcoholic who still suffers.

  6. An A.A. group ought never endorse, finance, or lend the A.A. name to any related facility or outside enterprise, lest problems of money, property, and prestige divert us from our primary purpose.

  7. Every A.A. group ought to be fully self-supporting, declining outside contributions.

  8. Alcoholics Anonymous should remain forever non-professional, but our service centers may employ special workers.

  9. A.A., as such, ought never be organized; but we may create service boards or committees directly responsible to those they serve.

  10. Alcoholics Anonymous has no opinion on outside issues; hence the A.A. name ought never be drawn into public controversy.

  11. Our public relations policy is based on attraction rather than promotion; we need always maintain personal anonymity at the level of press, radio, and films.

  12. Anonymity is the spiritual foundation of all our traditions, ever reminding us to place principles before personalities.


ലോകസേവനത്തിനായുള്ള എ.എ.യുടെ 12 ആശയങ്ങള്‍


  1. എ.എ.യുടെ ലോകസേവനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും പരമാധികാരവും എപ്പോഴും നമ്മുടെ മുഴുവന്‍ കൂട്ടായ്മയുടെയും കൂട്ടായ മനഃസാക്ഷിയില്‍ നിക്ഷിപ്ത മായിരിക്കണം.

  2. എ.എ. ജനറല്‍ സര്‍വീസ് കോണ്‍ഫറന്‍സ്, അതിന്റെ ലോകകാര്യങ്ങളില്‍, മിക്കവാറും എല്ലാ പ്രായോഗിക ഉദ്ദേശ്യത്തിനുമായി, നമ്മുടെ മുഴുവന്‍ സമൂഹത്തിന്റേയും സജീവ ശബ്ദവും, ഫലപ്രദമായ മനഃ സാക്ഷിയുമായിരിക്കണം.

  3. ഫലപ്രദമായ നേതൃത്വം ഉറപ്പാക്കുന്നതിനായി, എ.എ.യുടെ സേവനഘടകങ്ങളായ കോണ്‍ഫറന്‍സ്, ജനറല്‍ സര്‍വീസ് ബോര്‍ഡ്, സേവന വിഭാഗങ്ങള്‍, ജീവനക്കാര്‍, കമ്മിറ്റികള്‍, നിര്‍വാഹകര്‍ എന്നിവയ്ക്ക് പാരമ്പര്യങ്ങള്‍ക്കനുസൃതമായ "തീരുമാനമെടുക്കുവാനുള്ള അവകാശം" നല്‍കണം.

  4. ഓരോരുത്തര്‍ക്കും നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട ഉത്തരവാദിത്തത്തിന് ഉചിതമായ അനുപാതത്തില്‍ വോട്ടിംഗ് പ്രാതിനിധ്യം അനുവദിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട എല്ലാ തലങ്ങളിലും, പാരമ്പര്യങ്ങള്‍ക്കനുസൃതമായ "പങ്കാളിത്തത്തിനുള്ള അവകാശം" നിലനിര്‍ത്തണം.

  5. ന്യൂനപക്ഷ അഭിപ്രായം കേള്‍ക്കുതിനും വ്യക്തിപരമായ ആവലാതികള്‍ ശ്രദ്ധാപൂര്‍വം പരിഗണിക്കുന്നതിനും നമ്മുടെ സേവനഘടനയിലുടനീളം സാമ്പ്രദായികമായ ഒരു "പുനര്‍ചിന്തനത്തിനുള്ള അവകാശം" നടപ്പിലാക്കണം

  6. ജനറല്‍ സര്‍വീസ് ബോര്‍ഡ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഫറന്‍സ് അംഗങ്ങളായ ട്രസ്റ്റിമാര്‍ ലോകസേവനകാര്യങ്ങള്‍ നടപ്പാക്കേണ്ടതിന്റെ മുഖ്യമായ മുന്‍കൈ എടുക്കലും സജീവമായ ഉത്തരവാദിത്വവും കോണ്‍ഫറന്‍സ് അംഗീക രിക്കുന്നു.

  7. ജനറല്‍ സര്‍വീസ് ബോര്‍ഡിന്റെ ചാര്‍ട്ടര്‍ ആന്‍ഡ് ബൈലോസ് ലോകസേവന കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാനും നടപ്പിലാക്കുവാനും ട്രസ്റ്റികളെ പ്രാപ്തരാക്കുന്ന നിയമാനുസൃതമായ ഉപകരണങ്ങളാണ്. കോണ്‍ഫറന്‍സ് ചാര്‍ട്ടര്‍ നിയമപരമായ ഒരു രേഖയല്ല അതിന്റെ അന്തിമഫലപ്രാപ്തി പാരമ്പര്യത്തെയും എ.എ.യുടെ ധനസ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നു.

  8. ട്രസ്റ്റിമാര്‍, മൊത്തത്തിലുള്ള നയപരവും ധനപരവുമായ കാര്യങ്ങളില്‍, പ്രധാന ആസൂത്രകരും കാര്യ നിര്‍വാഹകരുമാണ്. പ്രത്യേകമായി രജിസ്റ്റര്‍ ചെയ്തതും നിരന്തരം സജീവവുമായ സേവനങ്ങളുടെ സംരക്ഷണ പരിപാലനം അവര്‍ക്കുള്ളതിനാല്‍ അവരുടെ കഴിവിലൂടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഡയറക്ടര്‍മാരെ തെരഞ്ഞെടുത്ത് ഇത് നിര്‍വഹിക്കുന്നു.

  9. എല്ലാ സേവനതലങ്ങളിലുമുള്ള മികച്ച സേവന നേതൃത്വം നമ്മുടെ ഭാവി പ്രവര്‍ത്തനത്തനങ്ങള്‍ക്കും സുരക്ഷക്കും അത്യന്താപേക്ഷിതമാണ്. ഒരിക്കല്‍ സ്ഥാകപകര്‍ വഹിച്ചിരുന്ന ആദ്യകാല ലോകസേവനങ്ങളുടെ നേതൃത്വം, ട്രസ്റ്റിമാര്‍ ഏറ്റെടുക്കേണ്ടത് അനിവാര്യമാണ്.

  10. ഓരോ സേവന ഉത്തരവാദിത്വത്തിനും തത്തുല്യമായ സേവനാധികാരം ഉണ്ടായിരിക്കണം. അത്തരം അധികാരത്തിന്റെ വ്യാപ്തി കൃത്യമായി നിര്‍വചിച്ചിരിക്കേണ്ടതാണ്.

  11. ഏറ്റവും മികച്ച- കമ്മിറ്റികള്‍, കോര്‍പ്പറേറ്റ് സര്‍വീസ് ഡയറക്ടര്‍മാര്‍, എക്സിക്യൂട്ടീവു കള്‍, സ്റ്റാഫ്, കണ്‍സള്‍ട്ടന്‍റുമാര്‍ - എന്നിവ എല്ലായ്പ്പോഴും ട്രസ്റ്റിമാര്‍ക്ക് ഉണ്ടായിരിക്കേ ണ്ടതാണ്. ഇവയുടെ ഘടന, യോഗ്യതകള്‍, നിയമന പ്രക്രിയകള്‍, അവകാശങ്ങള്‍, കടമകള്‍ എന്നീകാര്യങ്ങള്‍ അതീവ ജാഗ്രതയോടെ നിര്‍വഹിക്കേണ്ടവയാണ്.

  12. എ.എ. പാരമ്പര്യത്തിന്റെ ആദര്‍ശം കോണ്‍ഫറന്‍സ് ഉള്‍ക്കൊണ്ടുകൊണ്ട് ഒരിക്കലും അത് അപകടകരമായ സമ്പത്തിന്റേയോ അധികാരത്തിന്‍റേയോ ഇരിപ്പിടമാകുന്നി ല്ലെന്ന് കോണ്‍ഫറന്‍സ് നിരീക്ഷിക്കേണ്ടതാണ്; മതിയായ പ്രവര്‍ത്തനധനവും സൂക്ഷിപ്പ്ധനവും കരുതല്‍ സാമ്പത്തിക തത്വത്തിലൂടെ ആയിരിക്കണം. അംഗ ങ്ങള്‍ക്ക് മറ്റുള്ളവരുടെ മേല്‍ അനര്‍ഹമായ ഒരു അധികാരവും നല്‍കുന്നില്ല; ചര്‍ച്ചകളിലൂടെയും, വോട്ടിംഗിലൂടെയും, സാധ്യമാകുമ്പോഴെല്ലാം ഐകകണ്ഠ്യേ നയും സുപ്രധാന തീരുമാനങ്ങളിലെത്തിച്ചേരണം; കോണ്‍ഫറന്‍സ് നടപടികള്‍ വ്യക്തിപരമായ ശിക്ഷിക്കലോ, പൊതു വിവാദങ്ങള്‍ക്ക് കാരണമാകുന്നതോ ആകരുത്; ഇത് ഒരിക്കലും ഭരണകൂടനിയമങ്ങള്‍ നടപ്പിലാക്കുന്നില്ല സേവനം ചെയ്യുന്ന ഏതൊരു സമൂഹത്തെയും പോലെ കോണ്‍ഫറന്‍സും ചിന്തയിലും പ്രവര്‍ത്തനത്തിലും ജനാധിപത്യപരമായി നിലകൊള്ളണം.


12 Concepts for World Service


  1. Final responsibility and ultimate authority for A.A. world services should always reside in the collective conscience of our whole Fellowship.

  2. The General Service Conference of A.A. has become, for nearly every practical purpose, the active voice and the effective conscience of our whole society in its world affairs.

  3. To insure effective leadership, we should endow each element of A.A.—the Conference, the General Service Board and its service corporations, staffs, committees, and executives—with a traditional “Right of Decision.”

  4. At all responsible levels, we ought to maintain a traditional “Right of Participation,” allowing a voting representation in reasonable proportion to the responsibility that each must discharge.

  5. Throughout our structure, a traditional “Right of Appeal” ought to prevail, so that minority opinion will be heard and personal grievances receive careful consideration.

  6. The Conference recognizes that the chief initiative and active responsibility in most world service matters should be exercised by the trustee members of the Conference acting as the General Service Board.

  7. The Charter and Bylaws of the General Service Board are legal instruments, empowering the trustees to manage and conduct world service affairs. The Conference Charter is not a legal document; it relies upon tradition and the A.A. purse for final effectiveness.

  8. The trustees are the principal planners and administrators of over-all policy and finance. They have custodial oversight of the separately incorporated and constantly active services, exercising this through their ability to elect all the directors of these entities.

  9. Good service leadership at all levels is indispensable for our future functioning and safety. Primary world service leadership, once exercised by the founders, must necessarily be assumed by the trustees.

  10. Every service responsibility should be matched by an equal service authority, with the scope of such authority well defined.

  11. The trustees should always have the best possible committees, corporate service directors, executives, staffs, and consultants. Composition, qualifications, induction procedures, and rights and duties will always be matters of serious concern.

  12. The Conference shall observe the spirit of A.A. tradition, taking care that it never becomes the seat of perilous wealth or power; that sufficient operating funds and reserve be its prudent financial principle; that it place none of its members in a position of unqualified authority over others; that it reach all important decisions by discussion, vote, and whenever possible, substantial unanimity; that its actions never be personally punitive nor an incitement to public controversy; that it never perform acts of government; that, like the Society it serves, it will always remain democratic in thought and action.

കേരളത്തിലെ എ.എ.യുടെ നാള്‍വഴികള്‍


കേരളത്തില്‍ 1960 കാലഘട്ടങ്ങളില്‍തന്നെ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ.എ.യുടെ ഒറ്റപ്പെട്ട സാന്നിദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു എന്നതിന് കേട്ടറിവുകളുണ്ട്.


അമേരിക്കയില്‍ ഡോക്ടറായിരുന്ന കൂത്താട്ടുകുളം സ്വദേശി ഡോ. എബ്രഹാം എന്ന നോണ്‍ ആല്‍ക്കഹോളിക് എ.എ.യുടെ സന്ദേശം, എറണാകുളം ജില്ലയിലെ പരേതനായ ജോയിക്കുട്ടിക്ക് 1973 നവംബര്‍ 20ന് പകര്‍ന്നുകൊടുത്തു. 2004-ല്‍ മരിക്കുന്നതുവരെ അദ്ദേഹം സുബോധാവാനായി തുടര്‍ന്നു. ജോയിക്കുട്ടിയെ തുടര്‍ന്ന് പരേതനായ ജോഷ്വ, പോള്‍ കുമ്പളങ്ങി, ഡോ. ജോസ് എന്നിവര്‍ പിന്നീട് എ.എ.യുടെ സജീവതയായി മാറി.


1981-ല്‍ മദ്രാസില്‍ എ.എ. ഗ്രൂപ്പ് ആരംഭിച്ചപ്പോള്‍ത്തന്നെ കേരളത്തില്‍ വരാപ്പുഴ ആര്‍ച്ച് ഡയോസിസ് ക്ലബ്ബില്‍ എറണാകുളത്തും ഒരു എ.എ. ഗ്രൂപ്പ് ആരംഭിച്ചു. 1982-ല്‍ നടന്ന മദ്രാസ് എ.എ.യുടെ ഒന്നാം വാര്‍ഷികത്തില്‍ കേരളത്തില്‍നിന്നും ജോഷ്വ, രവി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നതായി മദ്രാസിലെ പഴമക്കാരനായ വാസു ഓർമ്മിക്കുന്നു.


1983-ല്‍ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ജോഷ്വയുടെ നേതൃത്വത്തില്‍ മറ്റൊരു എ.എ. മീറ്റിംഗ് ആരംഭിച്ചു. 1984-ല്‍ കാഞ്ഞിരപ്പിള്ളിയില്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളെയും ഒത്തു ചേര്‍ത്ത് പരേതനായ ഫാ. ജോര്‍ജ്ജ് കോലത്ത് നടത്തിയ എ.എ.യുടെ സന്ദേശം നല്‍കലാണ് ആ പ്രദേശത്തെ എ.എ.പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്.


1987 കാലഘട്ടത്തില്‍ പാലാ ഭാഗത്ത് എ.എ. പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര, പിന്നീട് ഫാ. കോലത്തിനു ശേഷം 1989-ല്‍ ട്രാഡയിലൂടെ എ.എ. പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആദ്യനാളുകളില്‍ മദ്രാസിലെ വാസുവും വെങ്കട്ടും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.


1987 കാലഘട്ടത്തില്‍തന്നെ വടക്കന്‍ കേരളത്തില്‍ വയനാട് മാനന്തവാടിയില്‍ (വിന്‍സന്‍റ്ഗിരി ചികിത്സാലയത്തില്‍) വിക്ടറി എ.എ. ഗ്രൂപ്പ് എന്നപേരില്‍ എ.എ. പ്രവര്‍ത്തനങ്ങള്‍ക്ക് സിസ്റ്റര്‍ സെലിന്‍ നേതൃത്വം നല്‍കി.


കേരളത്തിലെ എ.എ.യുടെ സജീവതയുടെ തെളിവാണ് 1989 ഏപ്രിൽ 21 മുതൽ 23 വരെ കൊച്ചിയില്‍വച്ച് നടന്ന അഞ്ചാമത് ജി.എസ്.ഒ കോണ്‍ഫറന്‍സ്. ജോയിക്കുട്ടി, ജോഷ്വ, ഉണ്ണികൃഷ്ണന്‍, മോഹന്‍ദാസ് തുടങ്ങിയ എ.എ. അംഗങ്ങളാണ് ഇതിന് നേതൃത്വം നല്‍കിയത്. പിന്നീട് 1995 ഡിസംബർ 1 മുതൽ 3 വരെ എറണാകുളത്ത് വെച്ച് 16-ാമത് ജി.എസ്.ഒ കോണ്ഫറൻസും, 1998 ഡിസംബർ 11, 12 തീയ്യതികളിൽ വയനാട് കല്പറ്റ വെച്ച് 22-ാമത് ജി.എസ്.ഒ കോണ്ഫറൻസും 2003 മെയ് 16, 17 തീയ്യതികളിൽ കോഴിക്കോട്ട് വെച്ച് 31-ാമത് ജി.എസ്.ഒ കോണ്‍ഫറന്‍സ് നടക്കുകയുണ്ടായി.


1987 മുതല്‍ 1992 വരെ ശ്രീ. വാസു (മദ്രാസ്) തമിഴ്നാടിന്റെയും കേരളത്തിന്റെയും സംയുക്ത ക്ലാസ്സ് ബി ട്രസ്റ്റിയായിരുന്നു. തുടര്‍ന്ന് 1992 മുതല്‍ 1997 വരെ ശ്രീ. വെങ്കട്ട് (മദ്രാസ്) സയുക്ത ക്ലാസ്സ് ബി ട്രസ്റ്റിയായി. കേരളത്തിലെ എ.എ.യുടെ വളര്‍ച്ചയ്ക്ക് ആല്‍ക്കഹോളിക്സ് അനോനിമസ് ക്ലാസ്സ് ബി ട്രസ്റ്റിമാരായിരുന്ന വാസുവിന്റെയും വെങ്കട്ടിന്റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്. അതേസമയംതന്നെ, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എ.എ.യുടെ ക്ലാസ്സ് എ നോണ്‍ആല്‍ക്കഹോളിക് ട്രസ്റ്റിയായിരുന്നു എന്ന് അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു.


1991-ല്‍ കോഴിക്കോട് നിലവില്‍വന്ന സുരക്ഷ ആശുപത്രിയില്‍ എ.എ.യുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സുരക്ഷ ആശുപത്രിയുടെ ഡയറക്ടറായിരുന്ന ശ്രീ. ഹാഫിസ് മുഹമ്മദ് ഇതിനായി കനത്ത സംഭാവനകള്‍ നല്‍കി. പില്‍കാലത്ത് അദ്ദേഹം എ.എ.യുടെ നോണ്‍ആല്‍ക്കഹോളിക് ക്ലാസ്സ് എ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചു.


തിരുവമ്പാടിയിലെ രാജു മാത്യു, മാനന്തവാടിയിലെ പരേതനായ സണ്ണി കുടക്കച്ചിറ, പുല്‍പ്പള്ളിയിലെ പി.യു. ജോസഫ് എന്നിവര്‍ കോഴിക്കോടുള്ള പരേതനായ ടി.കെ. രവീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ച്ച പിന്നീട് വടക്കന്‍ കേരളത്തിലെ എ.എ.യുടെ ചരിത്രത്തിന്റെ ഭാഗമായി മാറി.


കോഴിക്കോട് സുരക്ഷ ആശുപത്രിയില്‍ 1992-ല്‍ ഒരു എ.എ. ഗ്രൂപ്പ് പിറന്നു. തുടര്‍ന്ന് ബേപ്പൂരിലും തിരുവമ്പാടിയിലും എ.എ. ഗ്രൂപ്പുകള്‍ ആരംഭിച്ചു.


ഇന്ന് കേരളത്തില്‍ 14 ജില്ലകളിലായി 400 ഓളം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.


© 2026 AA Kerala. All rights reserved | Design by aaKerala.org